Bubonic Plague | മംഗോളിയയിൽ പതിനഞ്ചുകാരൻ മരിച്ചു; 15 പേർ ക്വാറന്റീനിൽ

Last Updated:

മർമോത് എന്ന ഒരിനം മലയണ്ണാന്റെ ഇറച്ചി കുട്ടി ഭക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചത്.

ലോകം കോവിഡ് 19 ഭീതിയിൽ ദിനങ്ങൾ തള്ളി നീക്കുമ്പോൾ ആശങ്കയുയർത്തി ബ്യൂബോണിക് പ്ലേഗ്. പടിഞ്ഞാറൻ മംഗോളിയയിൽ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് 15 വയസ്സുകാരൻ മരിച്ചു. മർമോത് എന്ന ഒരിനം മലയണ്ണാന്റെ ഇറച്ചി കുട്ടി ഭക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചത്.
ഇക്കാര്യം രാജ്യത്തെ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ജീവിയുടെ ഇറച്ചി ഭക്ഷിച്ച മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
What is bubonic plague | ചൈനയിൽനിന്ന് മറ്റൊരു മഹാരോഗം; എന്താണ് ബ്യുബോണിക് പ്ലേഗ്? [NEWS]
പടിഞ്ഞാറൻ മംഗോളിയയിലെ ഗോബി-ആൽതി പ്രവിശ്യയയിലാണ് സംഭവം. മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ഇവർക്ക് ആന്റി ബയോട്ടിക്സ് നൽകി വരികയാണ്. മർമോത് ഇറച്ചി കഴിക്കരുതെന്ന് മംഗോളിയൻ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
വടക്കൻ ഏഷ്യൻ പുൽമേടുകളിൽ ധാരാളമായി കണ്ടുവരുന്ന ജീവിയാണ് മർമോത്. മലയണ്ണാനോട് സാദൃശ്യമുള്ള മൂഷികവർഗത്തിൽ പെടുന്ന ജീവിയാണിത്. ഈ ജീവിയിലാണ് പ്ലേഗ് കണ്ടെത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഇതിന്റെ ഇറച്ചി കഴിക്കുന്നവരുണ്ട്. ഇതുവഴി രോഗം മനുഷ്യരിലേക്ക് എത്തുന്നു.
advertisement
മൃഗങ്ങൾക്കിടയിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2010 മുതൽ 2015 വരെ ആഗോളതലത്തിൽ 3,248 പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 584 പേർ മരിക്കുകയും ചെയ്തു.
പനി, ശരീരവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Bubonic Plague | മംഗോളിയയിൽ പതിനഞ്ചുകാരൻ മരിച്ചു; 15 പേർ ക്വാറന്റീനിൽ
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement