Beirut Blast | സ്ഫോടനത്തിൽ മരണം 113; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലെബനൻ സർക്കാർ

Last Updated:

സ്ഫോടനത്തിൽ ഇതുവരെ 113 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തോളം ആളുകൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ബെയ്റൂട്ട്: കഴിഞ്ഞദിവസം ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. അതേസമയം, ബെയ്റൂട്ടിൽ ലെബനൻ സർക്കാർ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ വെയ്ക്കണമെന്നും ലെബനൻ സർക്കാർ ആവശ്യപ്പെട്ടു.
'ബെയ്റൂട്ട് തീരത്ത് അമോണിയം നൈട്രേറ്റ് സംഭരിച്ചവരെ വീട്ടുതടങ്കലിൽ വെയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെടുന്നു' എന്ന് ചൊവ്വാഴ്ചത്തെ സ്ഫോടനത്തിന് കാരണമായതിനെ പരാമർശിച്ച് വിവരാവകാശ മന്ത്രി മനാൽ അബ്ദെൽ സമദ് പറഞ്ഞു.
advertisement
അതേസമയം, സ്ഫോടനത്തിൽ നിരവധിയാളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും ബെയ്റൂട്ടിൽ പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Beirut Blast | സ്ഫോടനത്തിൽ മരണം 113; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലെബനൻ സർക്കാർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement