ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ
- Published by:Rajesh V
- news18-malayalam
Last Updated:
വ്യാഴാഴ്ച ലെബനീസ് മേഖലകളിൽ നിന്ന് 34 തവണ റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേലി സേന
ഗാസാ സിറ്റി: ലെബനനിൽ നിന്നുള്ള റോക്കറ്റാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ ഗാസയില്‍ ഹമാസിനെതിരെ വ്യോമാക്രമണം നടത്തി. പെസഹയിലും മുസ്ലീം പുണ്യമാസമായ റമസാനിലും ഇസ്രായേലിനും പലസ്തീനികൾക്കുമിടയിൽ പിരിമുറുക്കം ഉയർന്നിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.
ബുധനാഴ്ച ജറുസലേമിലെ അൽ അഖ്സയിൽ പൊലീസും പലസ്തീനുകളും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതിനുശേഷം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇതിനുപിന്നാലെ ഇസ്രായേൽ നിരവധി തവണ വ്യോമാക്രമണം നടത്തുകയായിരുന്നു.
വ്യാഴാഴ്ച ലെബനീസ് മേഖലകളിൽ നിന്ന് 34 തവണ റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേലി സേന പറയുന്നു. ഇതില്‍ 25 റോക്കറ്റുകളെ തങ്ങളുടെ പ്രതിരോധ സംവിധാനം തകർത്തുവെന്നും അഞ്ചെണ്ണം ഇസ്രായേലിൽ പതിച്ചുവെന്നും സേന വ്യക്തമാക്കി. ഇസ്രായേലിന്റെ ശത്രുക്കൾക്ക് ആക്രമണത്തിന് കനത്തവില നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഗാസാ മുനമ്പിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പിയിലെ മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
advertisement
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സുരക്ഷാ ലംഘനങ്ങൾക്ക് മറുപടിയായി ഹമാസിന്റെ രണ്ട് തുരങ്കങ്ങളും രണ്ട് ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഗാസാ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേടിരേണ്ടിവരുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഒരുമിച്ച് നിൽക്കാൻ വിവിധ പാലസ്തീൻ അനുകൂല സംഘടനകളോട് ആഹ്വാനം ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2023 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ