മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്; കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ 'കോമൺ മാൻ' സിംഗ് പങ്കെടുക്കുമെന്ന് പാക് മന്ത്രി

Last Updated:

നവംബർ ഒമ്പതിന് നടക്കുന്ന കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ ഒരു സാധാരണക്കാരനായി മൻ മോഹൻ സിംഗ് പങ്കെടുക്കുമെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

ഇസ്ലാമബാദ്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ ഒമ്പതിന് നടക്കുന്ന കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ ഒരു സാധാരണക്കാരനായി മൻ മോഹൻ സിംഗ് പങ്കെടുക്കുമെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാനുള്ള തന്‍റെ ക്ഷണം മൻമോഹൻ സിംഗ് സ്വീകരിച്ചതായും പരിപാടിയിൽ വിശിഷ്ടാതിഥിയായല്ല ഒരു സാധാരണക്കാരനായി മൻമോഹൻ സിംഗ് പങ്കെടുക്കുമെന്നും ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖുറേഷി പറഞ്ഞു. ഒരു സാധാരണ പങ്കാളിയായാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നതെന്നും ഖുറേഷി പറഞ്ഞു.
നിർദ്ദിഷ്ട ഇടനാഴി കർതാർപൂരിലെ ദർബാർ സാഹിബും പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കും. ഒപ്പം, ഇന്ത്യൻ തീർഥാടകർക്ക് വിസയില്ലാതെ കർതാർപൂരിലെ ദർബാർ സാഹിബ് സന്ദർശിക്കാൻ യാത്രയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്യും. വിസയ്ക്ക് പകരം സാഹിബ് സന്ദർശിക്കാൻ അനുമതി വാങ്ങിയാൽ മതിയാകും. 1522 ൽ ഗുരുനാനാക്ക് ദേവ് ആണ് കർതാർപൂർ സാഹിബ് സ്ഥാപിച്ചത്.
advertisement
ഇന്ത്യൻ അതിർത്തി മുതൽ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് വരെയുള്ള ഇടനാഴിയാണ് പാകിസ്ഥാൻ നിർമ്മിക്കുന്നത്. അതേസമയം, പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് മുതൽ അതിർത്തി വരെയുള്ള ഭാഗം ഇന്ത്യയാണ് നിർമിക്കുക.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴി ഉദ്ഘാടനം ചെയ്യുമെന്നും ദിവസം 5,000 ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് അവരുടെ പുണ്യസ്ഥലത്തേക്ക് തീർത്ഥാടനം നടത്താമെന്നും ഖുറേഷി പറഞ്ഞു. കർതാർപൂർ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന 20 ഡോളർ ഫീസ് നീക്കം ചെയ്യണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഖുറേഷിയുടെ പ്രസ്താവന.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്; കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ 'കോമൺ മാൻ' സിംഗ് പങ്കെടുക്കുമെന്ന് പാക് മന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement