ഇസ്ലാമാബാദ് : തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി ഹാഫിസ് സയിദിന്റെ ജമാഅത്ത്-ഉദ്-ദാവയുടെ ലാഹോറിലെ ആസ്ഥാന മന്ദിരം സീൽ ചെയ്തു. വെള്ളിയാഴ്ച്ചകളിലെ ജുമാ നമസ്കാരത്തിനു ശേഷം ഉള്ള പ്രസംഗം നടത്തരുതെന്ന നിർദേശവും ഹാഫിസ് സയിദിന് നൽകിയതായി ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മതപരമായ പ്രസംഗം നടത്താൻ അനുവദിക്കണമെന്ന സയിദിന്റെ അഭ്യർഥന സർക്കാർ നിരാകരിച്ചതായും റിപ്പോർട്ടുണ്ട്.
Also Read-ഹാഫീസ് സയിദിന് തിരിച്ചടി; ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യു എൻ തള്ളി
ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ വിഭാഗത്തേയും പാകിസ്ഥാനിൽ നേരത്തെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ സംഘടനയായ ഫലാഹ്-ഇ ഇൻസാനിയത് ഫൗണ്ടേഷനേയും പാകിസ്ഥാൻ നിരോധിച്ചത്. തീവ്രവാദപ്രവർത്തനങ്ങൾക്ക് തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദ സംഘടനയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന സമ്മർദം പാകിസ്ഥാന് മേൽ ശക്തമായിരുന്നു. മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന‍് എതിരായ നടപടികളും ഇതിന‍്റെ പശ്ചാത്തലത്തിൽ തന്നെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balakot, CRPF Convoy attack in Pulwama, General Qamar Javed Bajwa, Hafiz Saeed, India, India attacks Pakistan, India Attacks Pakistan LIVE, Islamabad, Line of Control, Muzaffarabad, Narendra modi, New Delhi, Pakistan, Pm modi, Prime minister narendra modi, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, ഇന്ത്യൻ വ്യോമസേന, നരേന്ദ്ര മോദി, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരാക്രണം, ഹാഫിസ് സയീദ്