കറാച്ചിയിലെ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തു

Last Updated:

ആയുധധാരികളായ എട്ടോളം അക്രമികളാണ് പൊലീസ് ആസ്ഥാനം ആക്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു

Image: ANI
Image: ANI
കറാച്ചി: കറാച്ചിയിൽ പൊലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ‌ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റ ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തു. എല്ലാ ഭീകരരെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു.
വെള്ളിയാഴ്ട വൈകുന്നേരം ഏഴു മണിയോടെയായിരുന്നു പൊലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
ആയുധധാരികളായ എട്ടോളം അക്രമികളാണ് പൊലീസ് ആസ്ഥാനം ആക്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇവർ പൊലീസ് ധരിച്ചായിരുന്നു എത്തിയിരുന്നത്. ആയുധ ധാരിയായെത്തിയ ഒരാൾ പൊലീസ് ആസ്ഥാനത്തിലേക്ക് പ്രവേശിച്ചശേഷം ഗ്രനേഡുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
രണ്ടാഴ്ച മുമ്പാണ് എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ട ഒരു ചാവേറാക്രമണം പെഷാവറിലുണ്ടായത്. പാകിസ്ഥാൻ സൂപ്പർ ലീഗിനായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ വരവും അടുത്തിടെ സമാപിച്ച അന്താരാഷ്ട്ര നാവിക സൈനിക അഭ്യാസമായ അമൻ 2023 നും ശേഷം നഗരത്തിൽ സുരക്ഷ അതീവ ജാഗ്രതയിലായിരിക്കുന്ന സമയത്താണ് സംഭവം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കറാച്ചിയിലെ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement