'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും

Last Updated:

ഞങ്ങളെ കുറിച്ചുള്ള കൊറോണ വാർത്തകൾക്കും മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെയും ഭാവനകള്‍ക്ക് ഞങ്ങളുടെ പ്രതികരണം ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

താങ്ങൾ കോവിഡ് ബാധിതരാണെന്ന വാർത്തകളോട് രസകരമായി പ്രതികരിച്ച് നയന്‍ താരയും വിഗ്നേശ് ശിവനും. ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും ഐസലേഷനിലാണെന്നും ചില തമിഴ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇരുവരുമായ അടുപ്പമുള്ളവർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ നയൻസും വിഗ്നേശും നേരിട്ട് പ്രതികരണവുമായെത്തിയിരിക്കുകയാണ്.
വിഗ്നേശിന്‍റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു രസകരമായ വീഡിയോയ്ക്കൊപ്പമാണ് പ്രതികരണം. ഞങ്ങളെ കുറിച്ചുള്ള കൊറോണ വാർത്തകൾക്കും മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെയും ഭാവനകള്‍ക്ക് ഞങ്ങളുടെ പ്രതികരണം ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നവർക്ക്...  ഞങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണിരിക്കുന്നത്. നിങ്ങളെപ്പോലെ ജോക്കർമാരെയും നിങ്ങളുടെ ജോക്കുകളും കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം ഞങ്ങൾക്കിപ്പോൾ നൽകിയിട്ടുണ്ട്..'എന്നാണ് വിഗ്നേശ് ഇൻസ്റ്റയിൽ കുറിച്ചത്.
advertisement
തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. കോടമ്പാക്കം, വത്സരവാക്കം എന്നിവിടങ്ങളിലാണ് തമിഴ് സിനിമാതാരങ്ങൾ കൂടുതലും താമസിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും ചെന്നൈയിലെ ഹോട്സ്പോട്ടുകളാണ്. ഇതിനു പിന്നാലെയാണ് സിനിമാതാരങ്ങൾക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത പുറത്തു വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement