ഇന്ത്യൻ ആർമിയിൽ യുദ്ധ പൈലറ്റുകളാകാൻ വനിതകളും; ചരിത്രം കുറിച്ച് 2 വനിതകളെ പരിശീലനത്തിനായി തെരഞ്ഞെടുത്തു

Last Updated:

തിങ്കാളാഴ്ച്ച മുതൽ ആരംഭിക്കുന്ന പരിശീലന ബാച്ചിൽ രണ്ട് വനിതകൾ ഉൾപ്പടെ 47 പേരാണുള്ളത്. ഇത് ആദ്യമായാണ് ആർമിയിലെ യുദ്ധ പൈലറ്റുമാരായി വനിതകൾക്ക് പരിശീലനം നൽകുന്നത്. 2

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചരിത്രം കുറിച്ച് ഇന്ത്യൻ ആർമിയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ യുദ്ധ പൈലറ്റുകൾക്കുള്ള പരിശീലനത്തിനായി തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ യുദ്ധ മുഖത്തെ ഹെലികോപ്റ്റർ പൈലറ്റുമാരായാണ് ഇരുവർക്കും പരിശീലനം നൽകുന്നത്. തിങ്കാളാഴ്ച്ച മുതൽ ആരംഭിക്കുന്ന പരിശീലന ബാച്ചിൽ രണ്ട് വനിതകൾ ഉൾപ്പടെ 47 പേരാണുള്ളത്. ഇത് ആദ്യമായാണ് ആർമിയിലെ യുദ്ധ പൈലറ്റുമാരായി വനിതകൾക്ക് പരിശീലനം നൽകുന്നത്. 2022 ഓടെ പരിശീലനം പൂർത്തിയാക്കുന്ന ഇവർ മുൻ നിര പോരാളികളായുള്ള ഫ്ലയിംഗ് ഡ്യൂട്ടികളിൽ ഏർപ്പെട്ട് തുടങ്ങും.
15 വനിതാ സൈനിക ഉദ്യോഗസ്ഥരാണ് ആർമി ഏവിയേഷൻ്റെ ഭാഗമാകാൻ മുന്നോട്ട് വന്നത്. ഇതിൽ നിന്നും പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവ വിജയകരമായി പൂർത്തിയാക്കിയ രണ്ട് പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇതു വരെ മുൻനിര ഫ്ലയിംഗ് ഡ്യൂട്ടികൾക്കായി പുരുഷ പൈലറ്റുമാരെ മാത്രമാണ് നിയോഗിച്ചിരുന്നത്. ഏവിയേഷൻ ക്രോപിലെ വനിതാ ഉദ്യോഗസ്ഥർക്ക് മറ്റ് ചുമതലകളാണ് നൽകി വന്നിരുന്നത്. ആർമിയിലെ വ്യോമയാന വിഭാഗത്തിൽ വനിതാ ഉദ്യോഗസ്ഥരെയും ഭാഗമാക്കാനുള്ള നിർദേശത്തിന് ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവനെ അനുമതി നൽകിയതിന് പിന്നാലെയാണ് വനിതാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി തുടങ്ങുന്നത്.
advertisement
1986 ലാണ് ആർമി ഏവിയേഷൻ കോർപ്സ് സ്ഥാപിച്ചത്. നിലവിൽ ചേതക്ക്, ചീറ്റ,ലാൻസർ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ്, എഎൽഎച്ച് ആയുധ സാങ്കേതിക വിദ്യയുള്ള വിമാനങ്ങൾ എന്നിവ ആർമി ഏവിയേഷൻ ക്രോപ്പിൻ്റെ ഭാഗമാണ്. സൈന്യത്തെ പല മേഖലകളിലായി വ്യനിസിക്കുന്നതിന് ആർമി ഏവിയേഷൻ കോർപ്സ് സഹായിക്കുന്നു. സിയാച്ചിൽ പോലുള്ള ഉയരമേറിയ സ്ഥലങ്ങളിൽ സൈനികരെ എത്തിക്കാൻ ഏവിയേഷൻ കോർപ്സിനെയാണ് പ്രയോജനപ്പെടുത്തുന്നത്.
advertisement
ഇന്ത്യൻ സായുധ സേനയുടെ ഭാഗമായ കോർപസ് ഓഫ് മിലിട്ടറി പൊലീസിൽ കഴിഞ്ഞ മാസം 83 വനിതാ സൈനികർ ഭാഗമായിരുന്നു. ബംഗ്ലൂരുവിലെ സിഎംപി സെൻ്റർ ആൻഡ് സ്കൂളിലായിരുന്നു ഇവരുടെ അറ്റസ്റ്റേഷൻ പരേഡ്. സർക്കാർ രേഖകൾ പ്രകാരം ഏതാണ്ട് ഏകദേശം 9,118 വനിതകളാണ് ഇന്ത്യൻ ആർമി, നേവി, വ്യോമസേന എന്നിവയുടെ ഭാഗമായിട്ടുള്ളത്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരെ കണക്കാക്കാതെയുള്ള എണ്ണമാണിത്. ഇവരിൽ ഏതാണ്ട് 6807 പേർ ആർമിയിലും , 1607 പേർ എയർ ഫോഴ്സിലും, 704 പേർ നേവിയിലുമാണുള്ളത്.
advertisement
2015 ലാണ് ഇന്ത്യൻ എയർ ഫോഴസ് ഫൈറ്റർ വിമാനങ്ങളിൽ ആദ്യമായി വനിതാ പൈലറ്റിനെ ഉൾപ്പെടുത്തിയത്. 25 വർഷങ്ങൾക്ക് ശേഷം ഈ വർഷം ആദ്യം യുദ്ധകപ്പലിൽ നാല് വനിതാ ഉദ്യോഗസ്ഥരെ നാവിക സേന വ്യനിസിച്ചിരുന്നു. സായുധ സേനയിൽ വനിതകൾക്ക് പുതിയ അവസരങ്ങൾ നൽകുന്നത് കാണുന്നതിൽ സന്തോഷം ഉണ്ടെന്നും കൂടുതൽ വനിതകൾ സൈനിക മേഖലയിലേക്ക് കടന്ന് വരാൻ ഇത് സഹായിക്കുമെന്നും മുൻ ലഫ്റ്റന്റ് കമാൻഡറായ രാജേശ്വരി കോറി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യൻ ആർമിയിൽ യുദ്ധ പൈലറ്റുകളാകാൻ വനിതകളും; ചരിത്രം കുറിച്ച് 2 വനിതകളെ പരിശീലനത്തിനായി തെരഞ്ഞെടുത്തു
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement