Gold Smuggling Case | സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതിചേര്‍ക്കാനാകുമോ? നിയമോപദേശം നേടി കസ്റ്റംസ്

Last Updated:

പ്രോട്ടോക്കോള്‍ ലംഘനത്തിന് പുറമെ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിരുന്നു.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ക്കാനാകുമോയെന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി. നിലവിലുള്ള തെളിവുകള്‍ പ്രതിയാക്കുന്നതിന് പര്യാപതമാകുമോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വർണക്കടത്തുമായി ശിവശങ്കറിനെ കസ്റ്റഡിലെടുക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ചൊവ്വാഴ്ച്ചത്തെ ചോദ്യം ചെയ്യലോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി ഇടപാടുകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറിലധികമാണ് എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. പ്രോട്ടോക്കോള്‍ ലംഘനത്തിന് പുറമെ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വപ്‌നയ്ക്ക് ബാങ്ക് ലോക്കര്‍ എടുത്ത് നല്‍കാനും ശിവശങ്കര്‍ സഹായിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെയും ലൈഫ് മിഷനിലൂടെയും ലഭിച്ച പണം സ്വപ്‌ന ഈ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് ഡോളറായി മാറ്റുകയും ചെയ്തിട്ടുണ്ട്. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച ശിവശങ്കറിന് അറിമായിരുന്നുവെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
advertisement
സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നടക്കം ഇതിനെക്കുറിച്ചുള്ള സൂചനകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ സമയത്തും സ്വപ്‌ന ശിവശങ്കറിനെ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. സ്വപ്‌നയ്ക്ക് രക്ഷപെടാന്‍ ശിവശങ്കര്‍ സഹായിച്ചിരുന്നോയെന്നും കസ്റ്റംസിന് പരിശോധിക്കുന്നു. ഇതടക്കമുള്ള തെളിവുകള്‍ ശിവശങ്കറിനെ പ്രതിയാക്കാന്‍ പര്യാപമാണോയെന്നാണ് കസ്റ്റംസ് നിയമോപദേശം തേടിയിരിക്കുന്നത്.
advertisement
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും കസ്റ്റംസ് അന്തിമ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച്ച വീണ്ടും ഹാജരാകാന്‍ ശിവശങ്കറിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ചത്തെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിലെടുക്കണമോയെന്നും കസ്റ്റംസ് തീരുമാനമെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതിചേര്‍ക്കാനാകുമോ? നിയമോപദേശം നേടി കസ്റ്റംസ്
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement