'ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി; ഔദ്യോഗിക വസതിയിൽ കോണ്‍സൽ ജനറൽ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നു ': സ്വപ്ന സുരേഷ് 

Last Updated:

പിന്നീട് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിവശങ്കർ തന്നെ വിളിക്കാൻ തുടങ്ങി. താനും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരിച്ച് വിളിച്ചിരുന്നു. അങ്ങനെ ഈ ബന്ധം വളർന്നുവെന്നും സ്വപ്ന ഇഡിയ്ക്ക് നൽകിയ  മൊഴിയിൽ പറയുന്നു.

കൊച്ചി: എം ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി.  2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയിൽ കോൺസൽ ജനറലിൻ്റെ സെക്രട്ടറിയെന്ന നിലയിൽ താനും പങ്കെടുത്തി രുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കുന്നു.‌
ഇനി മുതൽ സർക്കാറിനെ സംബന്ധിച്ച കാര്യങ്ങൾക്ക്   ശിവശങ്കറിനെ കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയിൽ വച്ച് അനൗദ്യേഗികമായി അറിയിച്ചു. പിന്നീട് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിവശങ്കർ തന്നെ വിളിക്കാൻ തുടങ്ങി. താനും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരിച്ച് വിളിച്ചിരുന്നു. അങ്ങനെ ഈ ബന്ധം വളർന്നുവെന്നും സ്വപ്ന ഇഡിയ്ക്ക് നൽകിയ  മൊഴിയിൽ പറയുന്നു.
advertisement
തനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1809 ാം നമ്പർ ലോക്കറും ഫെഡറൽ ബാങ്കിൽ എം.എസ്.എക്സ് സി 190 എന്ന നമ്പരിലുള്ള ലോക്കറുമുണ്ട്. എസ്.ബി.ഐയിലെ ലോക്കർ, ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി ചേർന്നാണ് എടുത്തിരിക്കുന്നത്. അതിൽ ഏകദേശം 100-120 പവൻ സ്വർണം ഉണ്ട്.
advertisement
കൃത്യമായി എത്രയെന്ന് ഓർമ്മയില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന പറയുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാൽ ശിവശങ്കറിൻ്റെയും ചാർട്ടേർഡ് അക്കൗണ്ടൻ്റാണ്. വേണുഗോപാലിനെ തനിക്ക് പരിചയപ്പെടുത്തിയതും സംയുക്തമായി ലോക്കർ എടുക്കാൻ നിർദ്ദേശിച്ചതും ശിവശങ്കർ ആണെന്ന് സ്വപ്ന നേരത്തെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു.
ഇതിലെ സ്വർണ്ണത്തെക്കുറിച്ചും കറൻസിയെക്കുറിച്ചും തനിക്ക് അറിവില്ലെന്നാണ് ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതിൽ വന്നു പോകുന്ന പണത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്ന് വേണുഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാൽ വേണുേഗോപാൽ അയച്ച മൊബൈൽ വാട്സ് ആപ് സന്ദേശങ്ങളിൽ ഇതിലെ പണം സംബന്ധിച്ച കാര്യങ്ങളുണ്ട്. അത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സന്ദേശങ്ങളാണ് ശിവശങ്കരന് കൈമാറിയതെന്ന് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നു.
advertisement
ഇതിനിടെ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ  സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റാൻ തീരുമാനമായി. കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി; ഔദ്യോഗിക വസതിയിൽ കോണ്‍സൽ ജനറൽ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നു ': സ്വപ്ന സുരേഷ് 
Next Article
advertisement
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക കൃത്രിമം ആരോപണങ്ങള്‍ തള്ളി.

  • വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

  • അലന്ദ് മണ്ഡലത്തിലെ വോട്ട് നീക്കം വിവാദത്തെക്കുറിച്ച് ഇസിഐ വിശദീകരണം നല്‍കി.

View All
advertisement