advertisement

Hathras Rape Case | ഹത്രാസ് കൂട്ടബലാത്സംഗം; കേസ് സി.ബി.ഐ ഏറ്റെടുത്തു

Last Updated:

അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കേസിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കേസിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെറ്റായ  അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ടെന്നും അത് തടയാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു സർക്കാർ വാദം.
കോടതി മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കലാപം ഒഴിവാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഹത്രാസ് ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ആഴ്ച  സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape Case | ഹത്രാസ് കൂട്ടബലാത്സംഗം; കേസ് സി.ബി.ഐ ഏറ്റെടുത്തു
Next Article
advertisement
'നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ലാഘനീയം'; സൂഫി പ്രതിനിധികൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
'നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ലാഘനീയം'; സൂഫി പ്രതിനിധികൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
  • സൂഫി പ്രതിനിധികൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു

  • മനുഷ്യരിൽ സ്നേഹം നിലനിര്‍ത്തുന്നതിന് സൂഫി സാന്നിധ്യങ്ങൾ വഹിച്ച പങ്ക് പ്രധാനമന്ത്രിക്ക് ശ്ലാഘനീയം

  • രാജ്യത്തെ ഐക്യത്തിനായി നടത്തുന്ന പദ്ധതികൾക്കും ശ്രമങ്ങൾക്കും പ്രധാനമന്ത്രിക്ക് സംഘം പിന്തുണ അറിയിച്ചു

View All
advertisement