Hathras Rape | അർദ്ധരാത്രി മൃതദേഹം സംസ്കരിച്ചത് അക്രമസാധ്യത കണക്കിലെടുത്ത്; സുപ്രീം കോടതിയിൽ യുപി സർക്കാർ
- Published by:Asha Sulfiker
Last Updated:
അസാധാരണമായ സംഭവവികാസങ്ങളും നിയമവിരുദ്ധമായി നടന്ന ചില സംഭവങ്ങളും കാരണമാണ് ഇരയുടെ കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ അര്‍ദ്ധരാത്രി തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ ജില്ലാ ഭരണകൂടം നിർബന്ധിതരായത്.
ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട പൊതുതാത്പ്പര്യ ഹർജി പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് യുപി സർക്കാർ. സംസ്ഥാനത്തിനെതിരെ ഉയരുന്ന തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കുന്നതിനും കേസിൽ സ്വതന്ത്ര്യവും നീതിയുക്തവുമായ അമ്പേഷണം ഉറപ്പാക്കുന്നതിനും കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തെ പിന്തുണച്ചു കൊണ്ടാണ് സത്യവാങ്മൂലം.
യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള യുപി സർക്കാരിനെ കളങ്കപ്പെടുത്താൻ ലക്ഷ്യം വച്ച് ചില രാഷ്ട്രീയ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും മനപ്പൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് പതിനാറ് പേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിനായി സോഷ്യൽ മീഡിയയും പ്രതിഷേധങ്ങളും ആയുധമാക്കുന്നു എന്നാണ് ആരോപണം. ഹത്രാസ് സംഭവം ഉയർത്തിക്കാട്ടി വർഗീയ കലാപം ഉണ്ടാക്കാനുള്ള പദ്ധികളും ചിലർ ആസൂത്രണം ചെയ്തിരുന്നുവെന്നും സർക്കാർ പറയുന്നു. അതുകൊണ്ട് തന്നെ കേസിൽ സമയബന്ധിതമായി സിബിഐ അന്വേഷണം പൂർത്തിയാക്കാൻ കോടതി തന്നെ മുൻകയ്യെടുക്കണമെന്നാണ് ആവശ്യം.
advertisement
നിലവിലെ അന്വേഷണത്തിൽ സര്‍ക്കാർതലത്തിലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉയരുന്ന സംശയങ്ങൾ ദുരീകരിക്കുന്നതിനായി സര്‍ക്കാർ തന്നെ നേരത്തെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത കാര്യവും സത്യവാങ്മൂലത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതിൽ സുപ്രീം കോടതി മേൽനോട്ടം കൂടി വന്നാൽ തെറ്റായ വിവരണങ്ങൾ അന്വേഷണത്തിന്റെ ഗതിയിൽ ഇടപെടുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുമെന്നാണ് വാദം.
Also Read-Najeeb Tarakai killed|അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം നജീബ് തരകയ് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു
advertisement
പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ അർദ്ധരാത്രി സംസ്കരിച്ചതിനും സർക്കാർ വിശദീകരണം നൽകുന്നുണ്ട്. അക്രമാസക്തമായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു മാർഗം സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇതിനായി ചില രാഷ്ട്രീയ പാർട്ടി അംഗങ്ങളും മാധ്യമ പ്രവർത്തകരും പെൺകുട്ടിയുടെ കുടുംബത്തെ പ്രേരിപ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ശവസംസ്കാരം നടത്തിയത് കുടുംബത്തിന്‍റെ കൂടി സാന്നിധ്യത്തിലാണെന്ന കാര്യവും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
'അസാധാരണമായ സംഭവവികാസങ്ങളും നിയമവിരുദ്ധമായി നടന്ന ചില സംഭവങ്ങളും കാരണമാണ് ഇരയുടെ കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ അര്‍ദ്ധരാത്രി തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ ജില്ലാ ഭരണകൂടം നിർബന്ധിതരായത്. കൂടുതൽ സംഘര്‍ഷം ഒഴിവാക്കാൻ ഇത്തരമൊരു നീക്കത്തിന് കുടുംബാംഗങ്ങളും അനുമതി തന്നിരുന്നു' എന്നാണ് സത്യവാങ്മൂലം. മേഖലയിലെ ക്രമസമാധാനം നിലനിർത്തുന്നതിന് കൂടി വേണ്ടിയാണ് ഈ മാർഗം സ്വീകരിച്ചതെന്നും പറഞ്ഞിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2020 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | അർദ്ധരാത്രി മൃതദേഹം സംസ്കരിച്ചത് അക്രമസാധ്യത കണക്കിലെടുത്ത്; സുപ്രീം കോടതിയിൽ യുപി സർക്കാർ