കർണാടകത്തിലെ മുതിർന്ന IAS ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു; മരിച്ചത് കള്ളപ്പണ കേസിൽ പ്രതി ചേർക്കപ്പെട്ട ബി.എം വിജയശങ്കർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ബംഗളൂരു: കർണാടകത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ബി.എം വിജയശങ്കറിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
നിക്ഷേപകരെ കബളിപ്പിച്ച ജൂവലറി ഗ്രൂപ്പിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ വീട്ടിൽനനിന്നും കണക്കിൽപ്പെടാത്ത രണ്ടര കോടി രൂപ കഴിഞ്ഞ വർഷം ജൂണിൽ ഇദ്ദേഹം അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കേന്ദ്ര സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നു.
TRENDING:രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്കി': ഒ.അബ്ദുറഹ്മാന് [NEWS]
കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ബംഗളുരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ബി എം വിജയ് ശങ്കറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
advertisement
വിജയ്ശങ്കറിനു പുറമെ മുൻ അസിസ്റ്റന്റ് കമ്മിഷണർ നാഗരാജും കൈക്കൂലി കേസിൽ പ്രതിയാണ്.കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിയെ കുറിച്ച് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതിനെ തുടർന്ന് 2018 ൽ സംസ്ഥാന സർക്കാരാണ്അന്വേഷണത്തിന് നാഗരാജിനെ നിയോഗിച്ചത്. നാഗരാജിന്റെ മേലുദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. എന്നാൽ ഇരുവരും കമ്പനി ഡയറക്ടറിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങി അനുകൂല റിപ്പോർട്ട് നൽകിയെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2020 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകത്തിലെ മുതിർന്ന IAS ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു; മരിച്ചത് കള്ളപ്പണ കേസിൽ പ്രതി ചേർക്കപ്പെട്ട ബി.എം വിജയശങ്കർ


