കർണാടകത്തിലെ മുതിർന്ന IAS ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു; മരിച്ചത് കള്ളപ്പണ കേസിൽ പ്രതി ചേർക്കപ്പെട്ട ബി.എം വിജയശങ്കർ

Last Updated:

ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ബംഗളൂരു: കർണാടകത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ബി.എം വിജയശങ്കറിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
നിക്ഷേപകരെ കബളിപ്പിച്ച ജൂവലറി ഗ്രൂപ്പിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ വീട്ടിൽനനിന്നും കണക്കിൽപ്പെടാത്ത രണ്ടര കോടി രൂപ കഴിഞ്ഞ വർഷം ജൂണിൽ ഇദ്ദേഹം അറസ്റ്റിലായിരുന്നു.  കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കേന്ദ്ര സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നു.
advertisement
വിജയ്ശങ്കറിനു പുറമെ മുൻ അസിസ്റ്റന്റ് കമ്മിഷണർ നാഗരാജും കൈക്കൂലി കേസിൽ പ്രതിയാണ്.കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിയെ കുറിച്ച് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതിനെ തുടർന്ന് 2018 ൽ സംസ്ഥാന സർക്കാരാണ്അന്വേഷണത്തിന് നാഗരാജിനെ നിയോഗിച്ചത്. നാഗരാജിന്റെ മേലുദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. എന്നാൽ ഇരുവരും കമ്പനി ഡയറക്ടറിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങി അനുകൂല റിപ്പോർട്ട് നൽകിയെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകത്തിലെ മുതിർന്ന IAS ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു; മരിച്ചത് കള്ളപ്പണ കേസിൽ പ്രതി ചേർക്കപ്പെട്ട ബി.എം വിജയശങ്കർ
Next Article
advertisement
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
  • തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 29.17% വോട്ടുമായി ഒന്നാമതും സിപിഎം 27.16% വോട്ടുമായി രണ്ടാമതും

  • ബിജെപി 14.76% വോട്ടുമായി മൂന്നാമതും മുസ്ലിം ലീഗ് 9.77% വോട്ടുമായി നാലാമതും എത്തി

  • യുഡിഎഫ് മുന്നിൽ; എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതും, സിപിഐക്ക് വോട്ടുവിഹിതത്തിൽ തിരിച്ചടി

View All
advertisement