'കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു വരെ ആക്ഷേപമുണ്ടായി'; സ്പ്രിങ്ക്ളർ ആരോപണം തള്ളി മുഖ്യമന്ത്രി

Last Updated:

എന്റെ വീട് ഒരു രമ്യഹര്‍മമാണ്, പൊന്നാപുരം കോട്ടയാണ് എന്ന രീതിയില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചത് കണ്ടിട്ടില്ലേ? അങ്ങനെയെന്തെല്ലാം ആരോപണങ്ങളാണ് ഉണ്ടായത്.

തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച സ്പ്രിങ്ക്ളർ ഇടാപാട് സംബന്ധിച്ച് ആരോപണങ്ങൾ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ആരോപണങ്ങള്‍ക്ക് എന്തു മറുപടി പറയാനാണ്. അതെല്ലാം പറഞ്ഞുതുടങ്ങിയാല്‍ പഴയ കഥകളിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
BEST PERFORMING STORIES:'സർക്കാരിന് പാർട്ടിയുടെ പിന്തുണ; സ്പ്രിങ്ക്ളർ ഇടപാട് പിന്നീട് പരിശോധിക്കും': കോടിയേരി [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]Coronavirus LIVE Updates: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് കോവിഡ്; എട്ടു പേരുടെ ഫലം നെഗറ്റീവ് [NEWS]
"കമല എന്റെ ഭാര്യയുടെ പേരാണ്. അവരുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം വിദേശത്തുണ്ടെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്. എന്റെ വീട് ഒരു രമ്യഹര്‍മമാണ്, പൊന്നാപുരം കോട്ടയാണ് എന്ന രീതിയില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചത് കണ്ടിട്ടില്ലേ? അങ്ങനെയെന്തെല്ലാം ആരോപണങ്ങളാണ് ഉണ്ടായത്. എന്റെ മകള്‍ കോയമ്പത്തൂര്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിക്കാന്‍ പോയതിനെ കുറിച്ച് വാര്‍ത്തയായിരുന്നു. കോളേജില്‍ ചേര്‍ന്നപ്പോള്‍ വാര്‍ത്തയായിരിന്നു. പഠനം കഴിഞ്ഞ ഉടനെ മകള്‍ക്ക് ഒറാക്കളില്‍ ജോലി കിട്ടി. അത്സ്വാധീനം കൊണ്ടാണെന്ന് പറയാന്‍ സാധിക്കാത്തതിനാല്‍ വാര്‍ത്തയൊന്നും വന്നില്ല. മകന്റെ പഠനവുമായി ബന്ധപ്പെട്ട് എന്തെല്ലാം വാര്‍ത്തകളായിരുന്നു." മുഖ്യമന്ത്രി പറഞ്ഞു.
advertisement
"ലാവലിൻ കേസ് അന്വേഷിക്കാന്‍ ഏല്‍പിച്ച വിജിലന്‍സാണ് തെളിവില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷമാണ് സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നത്. എന്തൊക്കെ കള്ള തെളിവുകളാണ് ഉണ്ടാക്കിയത്. പിന്നീട് കോടതിയുടെ വിശദമായ പരിശോധനയുടെ ഭാഗമായല്ലേ കേസ് പോലും നിലനില്‍ക്കില്ലെന്ന് തീരുമാനിക്കുന്നത്." മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു വരെ ആക്ഷേപമുണ്ടായി'; സ്പ്രിങ്ക്ളർ ആരോപണം തള്ളി മുഖ്യമന്ത്രി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement