നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് ദമ്പതിമാര്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Last Updated:

തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.

തിരുവനന്തപുരം: കുടുയേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡി.ജി.പ് ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. ദമ്പതികളുടെ മരണത്തിൽ പൊലീസിനെതിരെ മരിച്ച രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.
രാജന്റെ അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി  പൊലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം.  കോടതി ജനുവരി നാലാം തീയതി വരെ സാവകാശം നല്‍കികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് കുടിയൊഴിപ്പിക്കലിനെത്തുകയായിരുന്നു.  ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പോഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്.
advertisement
താൻ തീ കൊളുത്തിയില്ലെന്നും, മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു. പൊലീസിനൊപ്പം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍  പൊലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തല്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് ദമ്പതിമാര്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
Next Article
advertisement
ആദ്യം ചാറ്റിങ്; പിന്നാലെ നഗ്നവീഡിയോ ചോദിക്കും; തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയും; ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ ചതിയിൽ വീണത് നിരവധി പെൺകുട്ടികൾ
ആദ്യം ചാറ്റിങ്; പിന്നാലെ നഗ്നവീഡിയോ ചോദിക്കും; ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ ചതിയിൽ വീണത് നിരവധി പെൺകുട്ടികൾ
  • പാലക്കാട് ടാറ്റൂ ആർട്ടിസ്റ്റ് ബിപിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചതിയിൽ പെടുത്തിയതായി പൊലീസ്.

  • പ്രതിയെ തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  • സമാനരീതിയിലുള്ള കേസുകൾ പരിശോധിച്ചാണ് ബിപിനെ എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

View All
advertisement