വനിതാ മതിലില്‍ ഗൗരിയമ്മ: 25 വര്‍ഷം മുമ്പ് സിപിഎം പുറത്താക്കിയതും ജനുവരി ഒന്നിന്

Last Updated:
ആലപ്പുഴ: കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന രാഷ്ട്രീയനേതാവ് കെ.ആർ. ഗൗരിയമ്മ വനിതാ മതിലിൽ പങ്കെടുക്കുന്നത് ചരിത്രമാകും. 25 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1994 ജനുവരി ഒന്നിനാണ് കെ.ആർ. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. കാൽ നൂറ്റാണ്ടിനിപ്പുറം അതേ ദിവസത്തിൽ തന്നെ സിപിഎം പ്രധാന പങ്കാളിത്തം വഹിക്കുന്ന വനിതാ മതിലിൽ ഗൗരിയമ്മ കണ്ണി ചേരുന്നുവെന്നതാണ് കൗതുകകരം. പാർട്ടിവിട്ട 1995 മാർച്ചിലാണ് ജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നൽകിയത്.
കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ നേരിട്ടെത്തി കെ.ആർ. ഗൗരിയമ്മയെ വനിതാ മതിലിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു. ആലപ്പുഴ നഗരത്തിൽ വനിതാ മതിലിന്റെ ഭാഗമാകാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു. വനിതാ മതിലില്‍ ആലപ്പുഴ വൈഎംസിഎ ഭാഗത്ത് സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ അണിനിരത്തുമെന്നും ഗൗരിയമ്മ മന്ത്രി സുധാകരനെ അറിയിച്ചിരുന്നു.
advertisement
കമ്മ്യുണിസ്റ്കാർ നിരന്തരമായി വേട്ടയാടപ്പെട്ട കൽക്കട്ട തീസിസ് കാലത്താണ് ഗൗരിയമ്മ പാർട്ടിയിൽ ചേർന്നത്. അറസ്റ്റും ജയിൽ വാസവും മർദ്ദനവും വേണ്ടുവോളം അനുഭവിച്ചു. 1948 മുതൽ 2011 വരെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. പലവട്ടം എം.എൽ.എ. ആയി 5 തവണ മന്ത്രിയുമായി. പ്രഗത്ഭയായ സാമാജികയും അതിപ്രഗത്ഭയായ ഭരണാധികാരിയുമായിരുന്നു. കേരളത്തിന്റെ തലവര മാറ്റിയ 1959 ലെ കാർഷിക ബന്ധ ബില്ലിന്റെയും 1969 ലെ ഭൂപരിഷ്‌ക്കരണ (ഭേദഗതി) നിയമത്തിന്റെയും ശില്പിയാണ് ഗൗരിയമ്മ. കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ് ഇടതുമുന്നണി 1987ൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.  എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഇ.കെ. നായനാർ മുഖ്യമന്ത്രിയായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ മതിലില്‍ ഗൗരിയമ്മ: 25 വര്‍ഷം മുമ്പ് സിപിഎം പുറത്താക്കിയതും ജനുവരി ഒന്നിന്
Next Article
advertisement
'സൈബർ ആക്രമണം തുടർന്നാൽ എല്ലാം വിളിച്ച് പറയുമെന്ന് ഉണ്ണിത്താൻ'; കേൾക്കാൻ കേരളവും ആഗ്രഹിക്കുന്നു: ജോൺ ബ്രിട്ടാസ്
'സൈബർ ആക്രമണം തുടർന്നാൽ എല്ലാം വിളിച്ച് പറയുമെന്ന് ഉണ്ണിത്താൻ'; കേൾക്കാൻ കേരളവും ആഗ്രഹിക്കുന്നു: ജോൺ ബ്രിട്ടാസ്
  • കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ സൈബർ ആക്രമണം തുടർന്നാൽ വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ്.

  • തന്നെ ആക്രമിക്കുന്നത് സിപിഎമ്മോ ബിജെപിയോ അല്ല, സ്വന്തം പാർട്ടിക്കാരാണെന്ന് ഉണ്ണിത്താൻ വെളിപ്പെടുത്തി.

  • കേരള ജനങ്ങൾക്ക് ഉണ്ണിത്താൻ പറയുന്നത് കേൾക്കാൻ താത്പര്യമുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി.

View All
advertisement