advertisement

Unlock 1.0 Kerala സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ്

Last Updated:

സംസ്ഥാനത്ത്  ആരാധനാലയങ്ങൾ തുറന്ന ശേഷമുള്ള ഉള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്.

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണിൽ ആരാധനാലയങ്ങളിൽ പോകാനും പരീക്ഷയ്ക്കും ഇളവ് അനുവദിച്ച സർക്കാർ. സംസ്ഥാനത്ത്  ആരാധനാലയങ്ങൾ തുറന്ന ശേഷമുള്ള ഉള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്.
ഞായറാഴ്ച കുർബാന ലോക്ക്ഡൗണിൽ മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു വിശ്വാസികൾ.  അതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഇതിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കിയത്. വീടുകളിൽനിന്ന് ആരാധനാലയങ്ങളിലേക്കും  തിരിച്ചും  പോകാൻ  തടസ്സമുണ്ടാകില്ല.
TRENDING:നിതിൻ ചന്ദ്രന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി; രക്തം ദാനം ചെയ്ത് സുഹൃത്തുക്കൾ[NEWS]കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് അമ്മ [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
പരീക്ഷാ നടത്തിപ്പിനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക്  പരീക്ഷ എഴുതാനും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പരീക്ഷാ നടത്തിപ്പിന് പോകാനും അനുവാദമുണ്ട്. വിദ്യാർഥികൾ ഹാൾ ടിക്കറ്റും ജീവനക്കാർ തിരിച്ചറിയൽ രേഖയും കരുതണം.
advertisement
മെഡിക്കൽ -  ഡെന്റൽ കോളേജുകളിൽ  പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കോളെജിലേക്കു പോകാനും അനുവാദം നൽകും. പൊലീസ് പരിശോധനയുണ്ടായാൽ അലോട്ട്മെൻറ് സർട്ടിഫിക്കറ്റ് കാണിക്കാനാണ് നിർദേശം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Unlock 1.0 Kerala സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ്
Next Article
advertisement
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
  • തൃശൂർ കൊരട്ടിയിൽ പെസഹാ സന്ദർശനത്തിനിടെ വൈദികൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ അതിക്രമിച്ചു

  • കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെ കേസെടുത്തതോടെ അദ്ദേഹം ഒളിവിൽ പോയതായി പോലീസ്

  • മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ. ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു

View All
advertisement