ലോക്ക്ഡൗണിൽ വരുമാനം നിലച്ചു, തോൽക്കാതെ പ്രീതി മുന്നോട്ട്; പുതുവഴിയിൽ വിജയത്തുടക്കം

Last Updated:

കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയില്‍ ഹോസ്റ്റല്‍ നടത്തിയിരുന്ന കെട്ടിടത്തില്‍ തന്നെ പ്രീതി വിഷരഹിത പച്ചക്കറി വില്‍പ്പന തുടങ്ങി.

കോഴിക്കോട്: ലോക്ക്ഡൗണിനെത്തുടര്‍ന്ന്  വരുമാനം നിലച്ചവര്‍ നിരവധിയുണ്ട്. അങ്ങനെയൊരാളാണ് വയനാട് സ്വദേശിനിയും കോഴിക്കോട് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയുമായ  പ്രീതി സന്തോഷ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രീതി ജോലിയില്ലാതെ വെറുതെയിരുന്നു.
മെയ് അഞ്ചിന് പുതിയ സംരഭത്തിലേക്ക് ചുവടുവെച്ചു. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയില്‍ ഹോസ്റ്റല്‍ നടത്തിയിരുന്ന കെട്ടിടത്തില്‍ തന്നെ പ്രീതി വിഷരഹിത പച്ചക്കറി വില്‍പ്പന തുടങ്ങി. ഇപ്പോള്‍ നല്ല ലാഭവും കിട്ടുന്നുണ്ട്.
ഭര്‍ത്താവും സുഹൃത്തുക്കളുമെല്ലാം ധൈര്യം പകര്‍ന്നു. കയ്യില്‍ പണമൊന്നുമില്ലെങ്കിലും വയനാട്ടിലെ ജൈവകര്‍ഷകരുടെ കൂട്ടായ്മ പച്ചക്കറി നല്‍കാമെന്നേറ്റു. അങ്ങനെയാണ് വിഷരഹിത വയനാടന്‍ പച്ചക്കറിയുടെ  കച്ചവടം തുടങ്ങിയത്.
TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
വയനാട്ടിലെയും കര്‍ണ്ണാടകത്തിലെയും ജൈവഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയെത്തി. കച്ചവടം അങ്ങനെ പൊടിപൊടിച്ചുതുടങ്ങി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ ഹോം ഡെലിവറിയും വിജയകരമായി മുന്നേറുന്നു. എല്ലാതരം പച്ചക്കറികളും ഇവിടെയുണ്ട്. ഉച്ചയോടെ തന്നെ പച്ചക്കറികള്‍ പരമാവധി തീരും.
advertisement
പ്രീതിയും രണ്ട് സഹായികളുമാണ് പച്ചക്കറിക്കടയിലുള്ളത്. വയനാട്ടില്‍ നിന്നുള്ള ചക്കയും മാങ്ങയും പപ്പായയും വടുകപുളി നാരങ്ങയുമെല്ലാം തേടി ആളുകളെത്തുന്നുണ്ട്. ഹോസ്റ്റലിന് പ്രതിമാസം 35,000 രൂപയാണ് വാടക. മാര്‍ച്ചിന് ശേഷം ഇതുവരെയും വാടക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹോസ്റ്റല്‍ ആരംഭിച്ചാലും ജൈവപച്ചക്കറി വില്‍പ്പനയുമായി മുന്നോട്ട് പോകാനാണ് പ്രീതിയുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Life/
ലോക്ക്ഡൗണിൽ വരുമാനം നിലച്ചു, തോൽക്കാതെ പ്രീതി മുന്നോട്ട്; പുതുവഴിയിൽ വിജയത്തുടക്കം
Next Article
advertisement
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000  സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
  • പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും; അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം.

  • പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ മൊസാദ്, സിഐഎ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

  • ഗാസയില്‍ ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുക, പ്രദേശത്ത് സ്ഥിരത കൊണ്ടുവരിക എന്നിവ ലക്ഷ്യമിടുന്നു.

View All
advertisement