400 വർഷം മുൻപ് തകര്‍ന്ന പോർച്ചുഗീസ് കപ്പൽ കണ്ടെത്തി; ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ സുഗന്ധവ്യഞ്ജനങ്ങൾ സുരക്ഷിതം

Last Updated:
കാസ്കെയിസ് (പോർച്ചുഗൽ): കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള പോർച്ചുഗീസ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്ബണിന് സമീപമുള്ള കാസ്‌കെയിസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശമാണ് കണ്ടെത്തിയിരിക്കുന്നത്. പോര്‍ച്ചുഗീസ് നേവിയും ലിസ്‌ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി മടങ്ങുന്നതിനിടെ കപ്പല്‍ തകരുകയായിരുന്നു എന്നാണ് നിഗമനം.
'പൈതൃകപരമായി നോക്കിയാൽ ഇത് ദശാബ്ദത്തിന്റെ കണ്ടെത്തലാണ്' - പ്രോജക്ട് ഡയറക്ടർ ജോർജ് ഫ്രെരി പറഞ്ഞു. പോർച്ചുഗലിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണിത്. സുഗന്ധവ്യഞ്ജനങ്ങളും ഒൻപത് വെങ്കല പീരങ്കിത്തോക്കുകളും ചൈനീസ് മൺപാത്രങ്ങളും ചെറിയ കവടികളും സാമ്രാജ്യത്വകാലത്ത് അടിമ വ്യാപാരത്തിന് ഉപയോഗിച്ച നാണയങ്ങളും അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
advertisement
ലിസ്ബണിന് സമീപത്തുള്ള കാസ്കെയിസ് തീരത്ത് നിന്ന് സെപ്തംബർ മൂന്നിനാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കപ്പലിൻറെ ഭാഗങ്ങൾ നശിച്ചെങ്കിലും അതിനുള്ളിലെ സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ളവ നല്ലതുപോലെ പൊതിഞ്ഞുസൂക്ഷിച്ചിരുന്നു. പോർച്ചുഗലിനും ഇന്ത്യയ്ക്കും ഇടയിലുള്ള വാണിജ്യവ്യാപാരം ശക്തമായിരുന്ന കാലത്ത് തകർന്നതാണ് കപ്പൽ.
1994ൽ മറ്റൊരു പോർട്ടുഗീസ് കപ്പലായ ഔർ ലേഡി ഒഫ് ദി മാർടിയേഴ്സ് കാസ്കെയിസിന് സമീപത്തെ സാവോ ജൂലിയാവോയിൽ നിന്ന് കണ്ടെത്തിയിരുന്നു. 'ടാഗസ് നദിയുടെ കവാടം കപ്പലുകളെ സംബന്ധിച്ച മരണമുഖമാണെന്നാണ് വിദഗ്ധർ കണക്കാക്കിയിരുന്നത്. ഇത് ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ'- സാംസ്കാരിക മന്ത്രി ലൂയിസ് മെൻഡസ് പറഞ്ഞു.
advertisement
കാസ്കെയിൽ മുനിസിപ്പൽ കൗൺസിലിന്റെ പത്ത് വർഷം നീണ്ട പ്രോജക്ടിന്റെ ഭാഗമായാണ് കണ്ടെത്തൽ. നേവിയും പോർച്ചുഗീസ് ഗവണ്‍മെന്റും ലിസ്ബണിലെ നോവ സർവകലാശാലയും സംയുക്തമായാണ് പ്രോജക്ട് നടപ്പാക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
400 വർഷം മുൻപ് തകര്‍ന്ന പോർച്ചുഗീസ് കപ്പൽ കണ്ടെത്തി; ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ സുഗന്ധവ്യഞ്ജനങ്ങൾ സുരക്ഷിതം
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement