'ഒപ്പ് വ്യാജം തന്നെ, ഫോറൻസിക് പരിശോധന വേണം'; മുഖ്യമന്ത്രിയുടെ വാദത്തിൽ അസ്വാഭാവികതയെന്ന് സന്ദീപ് വാര്യർ

Last Updated:

ഒൻപതാം തീയതി ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല മുഖ്യമന്ത്രി. ഫയൽ പരിശോധിച്ചു എന്നതിൽ അസ്വാഭാവികതയുണ്ട്. അന്നേ ദിവസം 39 ഫയലുകളിൽ ഒപ്പിടാനുള്ള ആരോഗ്യസ്ഥിതി മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ദീപ് വാര്യർ

കൊല്ലം: അമേരിക്കയിൽ ചികിത്സയ്ക്കു പോയ സമയത്ത് ഫയലുകളിൽ ഒപ്പിട്ടത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാദത്തിൽ അസ്വാഭാവികതയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്നത് ഘടകവിരുദ്ധമാണെന്ന് സന്ദീപ് വാര്യർ കൊല്ലത്ത് പറഞ്ഞു.
ഒപ്പ് വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ടെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഒപ്പ് വ്യാജം തന്നെ. ഫോറൻസിക് പരിശോധന നടത്തട്ടെ. ഒൻപതാം തീയതി ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല മുഖ്യമന്ത്രി. ഫയൽ പരിശോധിച്ചു എന്നതിൽ അസ്വാഭാവികതയുണ്ട്. അന്നേ ദിവസം 39 ഫയലുകളിൽ ഒപ്പിടാനുള്ള ആരോഗ്യസ്ഥിതി മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഫയൽ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെടുത്തതല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. എല്ലാ നിയമവും പാലിച്ച് വിവരാവകാശം വഴി എടുത്തതാണ് അത്. ഫയലുകളിൽ വ്യാജ ഒപ്പിട്ടതിൽ സുദ്ധമായ തട്ടിപ്പുണ്ടെന്ന് മനസിലാക്കി തന്നെയാണ് ഇതിനായി അപേക്ഷിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
advertisement
advertisement
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതിനു പിന്നിലും ചില പൊരുത്തക്കേടുകളുണ്ട്. ചാനലുകളിൽ പല പൊട്ടത്തരങ്ങളും ന്യായീകരണമായി നൽകുകയാണ് സിപിഎം നേതാക്കൾ. ഇതിൽ എംഎൽഎമാരും മന്ത്രിമാരുമുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സിപിഎം നേതാക്കൾക്ക് ഭയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒപ്പ് വ്യാജം തന്നെ, ഫോറൻസിക് പരിശോധന വേണം'; മുഖ്യമന്ത്രിയുടെ വാദത്തിൽ അസ്വാഭാവികതയെന്ന് സന്ദീപ് വാര്യർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement